പേജുകള്‍‌

2010, ഒക്‌ടോബർ 14, വ്യാഴാഴ്‌ച

മൃത്യുന്ജയ മന്ത്രം

മൃത്യുന്ജയ മന്ത്രം
കഹോള ഋഷി :അനുഷ്ടിപ് ഛ്ന്ദ:
മൃ ത്യുന്ജയ രുദ്രോ ദേവതാ
ത്ര്യംബകം യജാമഹെ സുഗന്ധിം പുഷ്ടി വര്ധനം
ഉറ്വാരുകമിവ ബന്ദ്ധനാവത്
മൃത്യോര്‍ മുക്ഷിയ മാമ്രുതാത്

പരമശിവ ധ്യാനം

പരമശിവ ധ്യാനം
ഓം ശിവം  ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാര്‍ഗ്ഗ  പ്രണെതാരം   
പ്രണതോസ്മി സദാശിവം

സമര്‍പ്പണ മന്ത്രം

സമര്‍പ്പണ മന്ത്രം
കായേന വാചാ മനസെന്ദ്രി യൈരവാ
ബു ദ്ധ്യാത്മ്മന വാ പ്രക്ര്ത്യെ സ്വഭാവത്
കരോമി യദ്യത് സകലം പരസ്മൈ 
നാരായണ യെതി സമര്‍പ്പയാമി  

ഉറങ്ങുതിനു മുന്പ്

ഉറങ്ങുതിനു മുന്പ്
അച്യുതായ നമ
അനന്ദായ  നമ
വാസുകയെ നമ
ചിത്ര ഗുപ്തായ നമ
വിസ് ണവ ഹരയെ നമ

സന്ദ്ധ്യാ ദീപം കത്തിക്കുമ്പോള്‍

സന്ദ്ധ്യാ ദീപം കത്തിക്കുമ്പോള്‍
ഓം ശിവം  ഭാവത് കല്യാണം
ആയുരാരോഗ്യവര്ധനം  
സര്‍വ്വ ശത്രുവിനാശായ
സന്ദ്ധ്യാ ദീപം നമോ: നമ .

ആല്‍ പ്രദിക്ഷണം ചെയ്യുമ്പോള്‍

ആല്‍ പ്രദിക്ഷണം ചെയ്യുമ്പോള്‍
മൂലതോ :ബ്രഹ്മ രൂപായ
മദ്ധ്യതോ: വിഷ്ണു രൂപിനെ
അഗ്രത :ശി വരൂപായെ
വൃക്ഷ രാജായ തേ  നമോ
തര്‍പ്പണം ചെയ്യുമ്പോള്‍
ദേവാം സ് തര്പയാമി
ദേവ ഗണം സ് തര്പ്പയാമി
ഋഷിം സ് തര്പ്പയാമി
 പിതൃ സ് തര്പ്പയാമി
പിതൃ ഗണാം സ് തര്പ്പയാമി

നദിയില്‍ കുളിക്കുമ്പോള്‍

നദിയില്‍ കുളിക്കുമ്പോള്‍
ഗംഗെ ച യമുനേ ചൈവ
ഗൊദാവരീ സരസ്വതി
നര്‍മദേ സിന്ധു കാവേരി
ജലെസ്മിന്‍ സന്നിധി കുരു.
രാവിലെ ഉണര്‍ന്നാല്‍ ഭൂമി ദേവിയെ  വന്ദിക്കണം
സമുദ്രവസനേ ദെവീ
പാര്‍വതസ്തന മണ്ടലെ
വിഷ്ണു പത്നീം നമസ്തുഭ്യം 
പാദസ്പര്‍ശം  ക്ഷമസ്വമേ

താളിയോല -തലമുറകളായി പകര്‍ന്നു വരുന്ന ആചാരങ്ങളും വിശ്വാസങ്ങളും

താളിയോല
തലമുറകളായി പകര്‍ന്നു വരുന്ന ആചാരങ്ങളും വിശ്വാസങ്ങളും
പരമ്പരകളായി നാം കേട്ടിരുന്ന പല കാര്യങ്ളും അന്ധവിശ്വാസമായി തോന്നിയിരുന്നു .
പുതിയ തലമുറകള്‍ അതിനെ  വിലയിരുത്തുമ്പോള്‍ ശാസ്ത്രീയവശങ്ങള്‍ ഉള്ളതായി കാണപ്പെടുന്നു.അവയില്‍ ചിലത് നമുക്കും ഒന്ന് നോക്കി പോകാം

കടലാസ് പ്രചാരത്തിലാകുന്നതിനു മുമ്പ് കേരളത്തിൽ എഴുത്തിനു ഉപയോഗിച്ചിരുന്ന ഒരു മാദ്ധ്യമമായിരുന്നു താളിയോല. ഉണങ്ങിയ പനയോലയാണ് താളിയോല ഉണ്ടാക്കുവാൻ ഉപയോഗിച്ചിരുന്നത്. പുരാതനകാലത്തെ മതപരവും സാഹിത്യപരവും ആയുർവേദ സംബന്ധവുമായ രചനകളെല്ലാം താളിയോലകളിലായിരുന്നു. 1960കൾ വരെ കളരിയാശാൻമാർ കുട്ടികൾക്കുള്ള പാഠങ്ങൾ എഴുതിക്കൊടുത്തിരുന്നത് താളിയോലകളിലാണ്. നാരായം എന്നറിയപ്പെടുന്ന മൂർച്ചയുള്ള ചെറിയ ഇരുമ്പ് ദണ്ഡ് കൊണ്ടായിരുന്നു ഈ ഓലകളിൽഎഴുതിയിരുന്നത്.


പ്രത്യേകതകൾ

തൃശൂർ സാഹിത്യ അക്കാദമിയിൽ നടന്ന താളിയോല ഗ്രന്ഥങ്ങളുടെ പ്രദർശനത്തിൽ നിന്ന്
പല രൂപത്തിലും വലിപ്പത്തിലും താളിയോലകൾ കാണാമെങ്കിലും അധികവും ദീർഘചതുരാകൃതിയിലാണ്. എഴുത്താണി അഥവാ നാരായം കൊണ്ടാണ് പനയോലയിൽ എഴുതിയിരുന്നത്.
കുടപ്പന ഓലകളിൽ തയ്യാറാക്കിയവയാണു് താളിയോലഗ്രന്ഥങ്ങൾ. കുടപ്പന ദുർലഭമായ സ്ഥലങ്ങളിൽ കരിമ്പനയും ഉപയോഗിക്കാറുണ്ടായിരുന്നു. ഇവയെ പ്രത്യേകമായി കരിമ്പനയോലഗ്രന്ഥങ്ങൾ എന്നും വിളിച്ചുവരാറുണ്ടു്. പല നീളത്തിലും വീതിയിലും ഇത്തരം ഓലകൾ കണ്ടെന്നിരിക്കാം. പക്ഷേ, ഒരൊറ്റ ഗ്രന്ഥത്തിൽ ഇവ ഒരേ വലിപ്പത്തിലാണു് അടുക്കിയിട്ടുണ്ടാവുക. ശരാശരി 20 സെന്റിമീറ്റർ മുതൽ 45 സെന്റിമീറ്റർ വരെ നീളമുള്ള താളിയോലഗ്രന്ഥങ്ങൾ സാധാരണമാണു്. നീളം കുറഞ്ഞ ഗ്രന്ഥങ്ങളുടെ ഇടത്തേ അറ്റത്തുനിന്നും അഞ്ചു സെന്റീമീറ്റർ അകത്തേക്കു മാറി, ചുട്ട ഇരുമ്പുകമ്പി കൊണ്ടു കുത്തിയുണ്ടാക്കിയ, ഏകദേശം ഒരു സെന്റീമീറ്റർ വ്യാസത്തിലുള്ള ദ്വാരം ഓരോ ഓലയിലും കാണാം. താരതമ്യേന നീളം കൂടിയ (30 സെ.മീ.യിൽ കൂടിയ) ഓലകളിൽ ഇതിനു പകരം, ഇരുവശങ്ങളിൽ നിന്നും 5 സെ.മീ. വീതം ഉള്ളിലേക്കു മാറി രണ്ടു ദ്വാരങ്ങൾ വീതം കാണും. ഗ്രന്ഥത്തിന്റെ ഓലകൾ എല്ലാം കൂടി ഒരു ചരടിൽ കോർത്തിട്ടിരിക്കും. തയ്യാറാക്കിയ ഓലകളുടെ വലിപ്പങ്ങളിലെ നേരിയ വ്യത്യാസമനുസരിച്ച് ക്രമത്തിൽ തന്നെയായിരിക്കും ഇപ്രകാരം കോർത്തുകെട്ടുന്നതും. (അതായത് എഴുതിത്തുടങ്ങുന്നതിനുമുമ്പു തന്നെ, താളുകളുടെ അടുക്കും ക്രമവും നിശ്ചയിച്ചിട്ടുണ്ടായിരിക്കും.). ഗ്രന്ഥത്തിന്റെ ആദ്യത്തെ ഓലയ്ക്കു മീതെയും അവസാനത്തെ ഓലയ്ക്കു കീഴെയുമായി ഏകദേശം അര സെന്റീമീറ്റർ കനമുള്ള ചെത്തിമിനുക്കിയ മരപ്പലകകൾ കവചസംരക്ഷണമായി ചേർത്തിരിക്കും. ഈട്ടി, ശീലാന്തി(പൂവരശു്) തുടങ്ങിയ ഇനങ്ങളിൽപ്പെട്ട ഇത്തരം പലകകൾ ഓലകളുടെ അതേ നീളത്തിലും വീതിയിലുമായി, പ്രത്യേകമായി ചെത്തിമിനുക്കിയിട്ടുള്ളവയായിരിക്കും. പലകകളിലും മേൽച്ചൊന്ന തരത്തിലുള്ള അതേ വലിപ്പത്തിലും സ്ഥാനത്തിലും ദ്വാരങ്ങൾ കാണാം.

ഗ്രന്ഥരചനയ്ക്കു പുറമേ പ്രാചീനകാലത്ത് സന്ദേശങ്ങൾ അയയ്ക്കുന്നതിന് (അധികവും രാജാക്കന്മാർ) താളിയോല ഉപയോഗിച്ചിരുന്നു. വിശേഷരീതിയിലുള്ള ചിത്രപ്പണികൾ ചെയ്ത താളിയോല ഗ്രന്ഥങ്ങളും പ്രചാരത്തിലുണ്ടായിരുന്നു. കേരള യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള മാനുസ്ക്രിപ്റ്റ്സ് ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുള്ള 'ചിത്ര രാമായണം' ഇക്കൂട്ടത്തിൽ ശ്രദ്ധേയമാണ്.

ഉപയോഗവും നിർമ്മാണവും

താളി എന്ന വാക്കിന് പന എന്നർഥമുണ്ട്. കുടപ്പനയുടേയും കരിമ്പനയുടേയും ഇളം ഓലകൾ എടുത്ത് ഉണക്കിയാണ് എഴുതാൻ ഉപയോഗിച്ചിരുന്നത്. ഓലകൾ വാട്ടി ഉണക്കി എടുക്കുന്ന രീതിയാണ് സാധാരണ അവലംബിക്കാറ്. ഉണക്കി പുകകൊള്ളിക്കുന്ന രീതിയും ഉണ്ടായിരുന്നു. കൂടുതൽകാലം ഈടുനില്ക്കുന്നതിനായി മഞ്ഞൾ ചേർത്ത് വാട്ടി ഉണക്കുന്ന സമ്പ്രദായവും നിലവിലുണ്ടായിരുന്നു. ഇത്തരത്തിലുള്ള ഓലകൾ നൂറ്റാണ്ടുകൾ പഴക്കമായാലും കേടുകൂടാതെ ഇരിക്കും. എഴുതിയ ഓലകൾ ഒന്നിനുമുകളിൽ ഒന്നായി ക്രമത്തിൽ അടുക്കി ഓലയിൽ സുഷിരങ്ങളുണ്ടാക്കി ചരട് കോർത്ത് കെട്ടിവയ്ക്കുന്ന രീതിയാണ് സാധാരണ കണ്ടുവരുന്നത്. 'ഗ്രന്ഥക്കെട്ട്' എന്ന പ്രയോഗം ഇതിൽ നിന്ന് ഉണ്ടായതാകാം. താളുകൾ അടുക്കിവയ്ക്കുമ്പോൾ ഘനക്കുറവും വീതി കൂടുതലും കിട്ടും എന്നതിനാൽ കുടപ്പന ഓലകളാണ് ഗ്രന്ഥരചനയ്ക്ക് അധികവും ഉപയോഗിച്ചിരുന്നത്. പ്രത്യേകിച്ച് കൂടുതൽ താളുകൾ വേണ്ടിവരുന്ന വലിയ ഗ്രന്ഥങ്ങളുടെ രചനയ്ക്ക്. നൂറ്റാണ്ടുകൾ പഴക്കമുള്ള താളിയോല ഗ്രന്ഥങ്ങൾ ചില കൊട്ടാരങ്ങളിലും ഗ്രന്ഥപ്പുരകളിലും ഇന്നും സൂക്ഷിക്കുന്നുണ്ട്. ഗ്രന്ഥങ്ങൾക്ക് പുറമേ ക്രിസ്തീയ ദേവാലയങ്ങളിൽ കണക്കുകൾ എഴുതുന്നതിനും ധാരാളമായി ഓലകൾ ഉപയോഗിച്ചിരുന്നു. ഇന്നും അവ ഈ ദേവാലയങ്ങളിൽ സൂക്ഷിച്ചു പോരുന്നു. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ കണക്കുകൾ എഴുതുന്നതിനു പ്രത്യേകം ഓലകളാണു (വലിപ്പത്തിൽ ഉള്ള വ്യത്യാസം)ഉപയോഗിച്ചിരുന്നത്.Ernakulam Archdiocese Archives - ൽ ഇത്തരം 200 വർഷത്തോളം പഴക്കമുള്ള ഓലകൾ കേടു കൂടാതെ സൂക്ഷിച്ചിരിക്കുന്നു. ഏകദേശം 15,000 ത്തോളം ഓലകൾ ഇവിടെ ഉണ്ട്.
കുട്ടികളെ എഴുത്തിനിരുത്തുന്നതിന് ഇന്നും അപൂർവമായി പനയോല ഉപയോഗിക്കാറുണ്ട്. നീളത്തിൽ ഈർക്കിലോടുകൂടി മുറിച്ചെടുത്ത ഓലയാണ് എഴുത്താശാന്മാർ (കളരി) ഉപയോഗിച്ചിരുന്നത്. ജാതകം കുറിക്കുന്നതിനും പനയോല ഉപയോഗിച്ചിരുന്നു.
ഓലകളിലെ എഴുത്തിനെപ്പറ്റി പറഞ്ഞാൽ 18, 19 നൂറ്റാണ്ടുകളിൽ ഇപ്പോഴത്തെ മലയാളം അഥവാ മോഡേൺ മലയാളം ആണു കണ്ടു വരുന്നത്. അതിനു മുന്നോട്ട് 17 നൂറ്റാണ്ടുകളിൽ മലയാളത്തിന്റെ തന്നെ പഴയ ലിപിയായ കോലെഴുത്ത് പിന്നെ തമിഴ് എന്നിവയാണു ഉപയോഗിച്ചിട്ടുള്ളത്.
കേരള സർവ്വകലാശാലയുടെ മാനുസ്ക്രിപ്റ്റ്സ് ലൈബ്രറിയിൽ (കാര്യവട്ടം) അമൂല്യങ്ങളായ വളരെയധികം താളിയോല ഗ്രന്ഥങ്ങൾ സൂക്ഷിച്ചുവച്ചിട്ടുണ്ട്. ഈ അടുത്തകാലത്ത് കൂടുതൽ ഭംഗി കിട്ടുന്നതിനും ശ്രദ്ധേയമാക്കുന്നതിനുമായി കല്യാണക്കത്തുകൾ പനയോലയിൽ അച്ചടിച്ചിറക്കുന്ന രീതിയും അപൂർവമായി കാണാറുണ്ട്.